Wednesday, 27 February 2013

രണ്ട്




അസ്തമിക്കാനോടിയ സൂര്യന്‍റെ
പിറകെയോടിയത്
തീപ്പിടിച്ച പഞ്ഞിക്കെട്ടുകള്‍ !


  •  

പനിച്ചുവിറച്ചത്
പാതിവെന്ത അടുപ്പുകല്ലുകള്‍ !


  •  

നുണക്കുഴിയില്‍ വീണത്
ഒളിച്ചോടിയ കാക്കപ്പുള്ളി ...





ആകാശം കരഞ്ഞ കണ്ണീര്‍  കൊണ്ട്
 ഭൂമിയുണ്ടാക്കിയ പാല്ച്ചായയില്‍
 വീണു മരിച്ചത്
 മധുരം തിരഞ്ഞ പാവം ഉറുമ്പുകള്‍ ...





ചിരട്ടയില്‍ കോരിയ മണ്ണളന്നത്
 ഉരുക്കില്‍ പണിത ചങ്ങല കൊണ്ട് ...





ജീവനോടെ കുഴിച്ചുമൂടിയത്
നിഴലിന്‍റെ നിഴലിനെ ...


  •  

ചിതയില്‍ വെന്തത്
ചിതലരിച്ച ജാതകം ...






പാദസ്വരം കണ്ട പരല്‍മീന്‍
ആമ്പല്‍ത്തണ്ട് പറിച്ചെടുത്തു .




നീട്ടിവച്ച കൈകളില്‍
ഉണങ്ങിപ്പറ്റിയ മൈലാഞ്ചി .




ചാറ്റല്‍ മഴയില്‍ വിറങ്ങലിച്ചത്
ചാരത്തിലൊളിച്ച തീപ്പൊരിക്കുഞ്ഞുങ്ങള്‍













Thursday, 21 February 2013

ഒന്ന് .





അയയില്‍ വിരിച്ചത് 
വിയര്‍പ്പിറ്റുന്ന മുണ്ട് .

  •  
കുഴിവെട്ടിയപ്പോള്‍ തടഞ്ഞത് 
ചെമ്പുതകിടുകള്‍ .

  •  
മരക്കൊമ്പിലെ കിളി 
ഒഴുകിയെത്തിയ തൂവല്‍ .

  •  
നോക്കുകുത്തി 
നുണപറഞ്ഞ് 
വയറു വീര്‍ത്തു  .

  •  
വേലിയില്‍ വിരിഞ്ഞ പൂക്കള്‍ 
പൂമ്പാറ്റകള്‍ പറന്നുപോയി .

  •  
വഴിതെറ്റിയ കാറ്റ് 
മഴയില്‍ കുടുങ്ങി.

  •  
നിലച്ച ഘടികാരം 
വാല്‍മുറിച്ച പല്ലി .

  •  
രാവിലെ കണ്ടത് 
പേടിച്ചു മരിച്ച ഇരുട്ട് . 
  •  
 പുകയാളിയ ചുവര്‍ 
പനിച്ചുവിറക്കുന്ന അമ്മ .
  •  
കരയുന്ന കുരുവി 
പുകയുന്ന കൂര .