മരണം കാത്തിരുന്ന മൈലാഞ്ചിച്ചെടിയെ
കെട്ടിപ്പിടിച്ചത് മുല്ലവള്ളി .
രാവിലെ അടിച്ചുവാരിക്കളഞ്ഞത്
വാടിക്കരിഞ്ഞ പുഞ്ചിരികള്‍...
കണ്ണുതിരുമ്മിയെണീറ്റു വന്നത്
ഒട്ടുമാവിലെ തളിരിലകള്‍ ...
മണല്‍ അരിച്ചപ്പോള്‍ കിട്ടിയത്
പുഴയുടെ റൂഹിനെ .
കൊല്ലന്‍
പാവം ഇരുമ്പിനെ
കൊലയാളിയാക്കിയവന്‍
പുഴ
കൈതമുള്ളുകള്‍ മുറിവേല്‍പ്പിച്ചിട്ടും
പാറക്കൂട്ടങ്ങള്‍ മുന്നില്‍ നിന്നിട്ടും
ഓടി രക്ഷപ്പെട്ടവള്‍..
വിധവ
മരണമുടുപ്പിച്ച വെളുത്ത സാരിയില്‍
കണ്ണീരായ് ഉരുകുന്ന മഞ്ഞ് .
മഴയൊഴിഞ്ഞ മാവിന്‍ചോട്ടില്‍
ഒരു കണ്ണിമാങ്ങയുടെ വിങ്ങലുകള്‍ ..
പെരുമഴ പെയ്തിട്ടും
ചേമ്പിലക്ക് കിട്ടിയത് രണ്ടുതുള്ളി ...
ചാറ്റല്‍മഴ
മേഘം കണ്‍മഷിയെഴുതിയപ്പോള്‍
കണ്ണില്‍ തൊട്ടത് ...
നന്നായിരിക്കുന്നു,ഈ ചെറിയ വലിയ വരികള്‍
ReplyDeletethank you sir....
DeleteHI HANDSOME,
ReplyDeleteഎല്ലാം വളരെ നന്നായിരിക്കുന്നു. സുന്ദരമായ കാവ്യ മുത്തുകൾ തന്നെ.
KEEP GOING...
ശുഭാശംസകൾ....
ചിന്തകളൊക്കെ കൊളളാം....
ReplyDelete